2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ശ്രീ അയ്യപ്പചരിതം [39]
--------------------------- ഡി.അശ്വിനീ ദേവ്
ചന്ദന തിലകങ്ങൾ എന്തിന് ധരിയ്ക്കണം
-------------------------------------------
ഒരു സ്വാമിഭക്തൻ ചന്ദന തിലകങ്ങൾ ധാരാളമായി ധരിയ്ക്കുന്നത് കൊണ്ട് മറ്റുള്ളവർ അയാളെ പരിഹസിച്ചേയ്ക്കാം.എന്നാൽ ഒരു സാധകൻ അയാളുടെ ശരീരത്തിന്റെ താപനില അധികമാവാതെ സൂക്ഷിയ്ക്കുന്നതിന് വേണ്ടിയാണ് ചന്ദന തിലകങ്ങൾ അണിയുന്നത് എന്ന വസ്തുത അധികമാർക്കും അറിവില്ല.
ഒരാൾ എവിടെയാണ് ചന്ദനമണിയുന്നത് എവിടെയാണ് ഭസ്മം ധരിയ്ക്കുന്നത് എവിടെയാണ് തുളസിയില വയ്ക്കുന്നത് എന്നൊക്കെ ശ്രദ്ധിച്ചാൽ ഇതിന്റെ പിന്നിലുള്ള ആരോഗ്യശാസ്ത്രം മനസ്സിലാക്കാൻ കഴിയും.ചന്ദന തിലകാദികൾ സാധാരണയായി ധരിയ്ക്കുന്നത് നെറ്റിയിലും ഭ്രൂമധ്യത്തിലുമാണല്ലൊ. മനസ്സിനെ അലട്ടുന്നതായ വിഷയചിന്തകൾ ഒരാളിൽ പ്രവേശിച്ചുകഴിഞ്ഞാലുടനെ സംഭവിയ്ക്കുന്നത് മസ്തിഷ്കത്തിന് ചൂട് വർദ്ധിയ്ക്കുക എന്നതാണ് . തല ചൂടാവുന്നു , തലവേദനയായല്ലോ എന്നൊക്കെ നാം സാധാരണയായി പറയാറുണ്ട് . ഇങ്ങിനെ പറയാത്തവരിലും ഈ പ്രക്രിയ സംഭവിയ്ക്കുന്നുണ്ട് . അതു അധികമായിക്കഴിയുമ്പോൾ ഇന്ദ്രിയതലത്തിലേക്ക് ആ താപം വ്യാപിയ്ക്കുകയും അതു വ്യക്തിയുടെ സ്വഭാവങ്ങളിൽ വ്യതിയാനമുണ്ടാക്കുകയും ബുദ്ധിയ്ക്ക് മങ്ങലുണ്ടാക്കുകയും കർമ്മങ്ങളിൽ വൈകൃതമായി ഭവിയ്ക്കുകയും ചെയ്യും .ഇത്തരമൊരവസ്ഥയിൽ ശരിയായ വിശകലനബോധം നഷ്ടപ്പെടുന്ന വ്യക്തി അപക്വമായി പെരുമാറുകയും അത് ദുരന്തങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഒരു വ്യക്തിയേ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങളുണ്ടായാൽ അയാളുടെ നെറ്റിയിലെ ചർമ്മം അതിനനുസരിച്ച് ചുളിയുകയും നിവരുകയും ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും.നെറ്റിയോട് ചേർന്നുള്ള മസ്തിഷ്കഭാഗത്തിനാണ് ഇത്തരത്തിലുള്ള വൈകാരികസംവേദനം കൂടുതൽ അനുഭവപ്പെടുന്നത്. ജ്വരം വരുമ്പോഴും തുണി നനച്ച് നെറ്റിയിലാണല്ലൊ ഇടുന്നത്.
യോഗശാസ്ത്രത്തിലും ഈ മസ്തിഷ്ക ഭാഗത്തിന് വലിയ പ്രാധാന്യമുണ്ട് .സഹസ്രാരം എന്നറിയപ്പെടുന്ന ഈ ഭാഗത്ത് ആയിരമിതളുള്ള താമരയിൽ ശിവനിരിയ്ക്കുന്നു എന്നും താഴെ മൂലാധാരത്തിൽ സർപ്പാകൃതിപൂണ്ട് മൂന്നരച്ചുറ്റായി ഇരിയ്ക്കുന്ന കുണ്ഡലിനി എന്ന ശാക്തേയചൈതന്യം നിരന്തര യോഗസാധനയാലുണർന്ന് മുകളിലേയ്ക്ക് ഗമിച്ച് ആറ് ആധാരപദ്മങ്ങളും കടന്ന് സഹസ്രാരത്തിലെത്തുമ്പോൾ അവിടെയുള്ള ആയിരമിതളുള്ള താമരയിലെ ആയിരമിതളുകളും വിരിയുകയും ഉള്ളിലുള്ള ശിവസ്വരൂപവുമായി സംയോജിയ്ക്കുകയും ചെയ്യുമെന്നും പതഞ്ജല യോഗശാസ്ത്രം പറയുന്നു. ഇതിനെയാണ് “‘പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവനെക്കാണാകും ശിവശംഭോ‘ എന്ന് പഴയ ഒരു സന്ധ്യാകീർത്തനത്തിൽ വർണ്ണിച്ചിട്ടുള്ളത് . ഇതേകാര്യം തന്നെ ‘ആടുപാമ്പേ പുനം തേടുപാമ്പേ അരുളാനന്ദക്കൂത്ത് കണ്ടാടുപാമ്പേ ‘ എന്ന് ശ്രീ നാരായാണഗുരുദേവൻ തന്റെ പച്ചമലയാള കൃതിയായ “കുണ്ഡലിനിപ്പാട്ടി“ൽ എഴുതിയിട്ടുണ്ട്.

ശിവനും ശക്തിയും തമ്മിൽ ഇങ്ങിനെ സംഭവിയ്ക്കുന്ന യോഗത്തേത്തുടർന്ന് ആ യോഗിയുടെ സർവ്വ നാഢികളിലും കൂടി പരമാനന്ദത്തിന്റെ അമൃതധാരയൊഴുകും എന്നാണ് ശാസ്ത്രം നിർവ്വചിയ്ക്കുന്നത് . ഈ ആനന്ദമനുഭവിയ്ക്കുക എന്നതാണ് യോഗാത്മക ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്നതിനാലാണ് സന്യാസിമാരുടെ നാമങ്ങളുടെ എല്ലാം ഒടുവിൽ ആനന്ദ എന്ന് ചേർത്തിരിയ്ക്കുന്നത് .ഈ പ്രക്രിയയുടെ പ്രതീകമത്രേ ശിവലിംഗപ്രതിഷ്ട . നമ്മൾ പുറത്ത്നിന്ന് നോക്കിയാൽ കാണുന്ന ലിംഗം മാത്രമല്ല അതിന് താഴെ നാളിയോട് കൂടിയ യോനിയും കൂടി ചേർന്നതാണ് ശിവലിംഗ പ്രതിഷ്ട.സ്ത്രീ യോനിയുടേയും പുരുഷ ലിംഗത്തിന്റേയുംലൌകീകമായ പ്രതീകങ്ങളിലൂടെ യോഗാത്മകമായ ഒരു സന്ദേശമാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

മനുഷ്യശിരസ്സിലെ ആയിരമിതളുള്ള താമര എന്നതും നിഗൂഢമായ ഒരർത്ഥത്തിന്റെ സൂചന നൽകുന്ന പ്രയോഗമത്രെ. മസ്തിഷ്കത്തിലുള്ള ആയിരക്കണക്കായ കോശങ്ങളേക്കുറിച്ചാണ് ഇവിടെ പ്രതിപാദിയ്ക്കുന്നത് .ആധുനികശാസ്ത്രം കണ്ടുപിടിച്ച ഏറ്റവും പുതിയ സൂപ്പർകമ്പ്യൂട്ടറിന് പോലും ലക്ഷങ്ങൾ കടക്കുന്ന പദസംഭരണ സാമർത്ഥ്യമില്ല.ഒരു കോടി വാക്കുകളെങ്കിലും സംഭരിയ്ക്കാൻ സാധിയ്ക്കുന്ന ഒരു സോഫ്ട്റ്വെയറിനു വേണ്ടിയുള്ള ഗവേഷണങ്ങൾ പാതിവഴിപോലും പിന്നിട്ടിട്ടില്ല. എന്നാൽ മനുഷ്യമസ്തിഷ്കത്തിന്റെ ആയിരക്കണക്കായ കോശങ്ങൾക്ക് സമാഹരിയ്ക്കാൻ സാധിയ്ക്കുന്ന പദവിജ്ഞാനീയത്തിന്റെ അളവ് സൂചിപ്പിയ്ക്കാനുള്ള സംഖ്യ ഇനിയും കണ്ടുപിടിയ്ക്കേണ്ടതായിട്ടാണിരിയ്ക്കുന്നത്. ഈ അപിരിമിതമായ മസ്തിഷ്കകോശങ്ങളുടെ വൈപുല്യത്തേയാണ് സഹസ്രദളപദ്മം എന്ന ബിംബത്തിലൂടെ യോഗ്ഗശാസ്ത്രം വെളിപ്പെടുത്തുന്നത് .മനുഷ്യമസ്തിഷ്ക്കത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ സാധിയ്ക്കുന്ന ഓരോ ചുളിവുകളും ഓരോ ഇതളുകളാണ് എന്ന യോഗകൽ‌പ്പനയുടെ സൌന്ദര്യം എത്രയോ കാവ്യാത്മകമാണ്. ശ്രീ ലളിതാ സഹസ്രനാമത്തിൽ “സഹസ്രദളപദ്മസ്ഥാ സർവ്വവർണ്ണോപശോഭിതാ..”എന്നതിന്റെ അർത്ഥം ഈവിധമാണ് മനസ്സിലാക്കേണ്ടത്. സഹസ്രനാമത്തിലെ ഓരോനാമവും തലച്ചോറിലെ ഓരോകോശത്തിന്റേയും അതുമായി ബന്ധപ്പെട്ട നാഢികളുടേയും ഏതൊക്കെ ധർമ്മങ്ങളേയാണ് പ്രതിനിധീകരിയ്ക്കുന്നതെന്ന നിഗൂഢസത്യങ്ങൾ ഇനിയും കണ്ടെത്തപ്പെടാനിരിയ്ക്കുന്നതേയുള്ളൂ .

മസ്തിഷ്ക്കത്തിലെ യോഗശക്തികേന്ദ്രീകരിച്ചിരിയ്ക്കുന്നത് നെറ്റിയോട് ചേർന്ന ഭാഗത്താണ് . ആ ഭാഗത്തെ കോശങ്ങളെ ഉദ്ദീപിപ്പിയ്ക്കുവാൻ സാധിയ്ക്കുന്ന യോഗികൾക്ക് സൃഷ്ടി സ്ഥിതി സംഹാരമടക്കമുള്ള അദ്ഭുതകരമായ കാര്യങ്ങൾ ചെയ്യുവാൻ സാധിയ്ക്കുമെന്ന് ഹഠയോഗ ഗ്രന്ഥങ്ങളിൽ വിശദമായ പരാമർശങ്ങളുണ്ട് .ആ കോശങ്ങളുടെ യജമാനത്വത്തിലൂടെ ഉഗ്രസിദ്ധികൾ സ്വായത്തമാക്കാൻ സാധിയ്ക്കുന്നതിന്റെ പ്രതീകമായിട്ടാണ് പരമശിവന്റെ തിരുനെറ്റിയിലായി തൃക്കണ്ണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. പരമപ്രധാനവും യോഗസാധനയുടെ കേന്ദ്രവുമായ ആ ഭാഗത്ത് ഇന്ദ്രിയസംഘർഷം നിമിത്തമുണ്ടാകുന്ന നിരന്തരമായ താപമനുഭവപ്പെടുന്നത് യോഗസാധനയ്ക്ക് വിഘ്നമുണ്ടാക്കുമെന്നതിനാലും ആ ഭാഗത്തായി ശീതളലേപനങ്ങൾ ഉപയോഗിച്ചാൽ അത് നാഡികളിൽ ക്രമബദ്ധമായി വ്യാപിച്ച് മനസ്സിന് ശാന്തതയുണ്ടാക്കുമെന്നതിനാലുമാണ് ആയുർവ്വേദ വിധിപ്രകാരം അത്യന്ത ശീതളമായ ചന്ദനം അവിടെ അണിയണമെന്ന് ആചാര്യന്മാർ പറയുന്നത്. [തുടരും]
[പൂർവ്വഭാഗങ്ങൾ aswanidev2blogspot.com (എഴുത്തോല) എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

Aswani Devതിരുവാതിര [3]
a few seconds ago
തിരുവാതിര [3] സിസേറിയന്റെ ജീവപര്യന്ത പ്രത്യാഘാതങ്ങൾ ---------------------------------------------------- ഡി. അശ്വിനീ ദേവ് സിസർ[കത്രിക] ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയ എന്നർത്ഥത്തിലാണ് സിസേറിയൻ ഓപ്പെറേഷൻ എന്നപേര് വന്നത് . ഈ ഓപ്പറേഷൻ ശിശുവിനും അമ്മയ്ക്കും ജീവിതാന്ത്യം വരേയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സമ്മാനിയ്ക്കുന്ന ഒരേർപ്പാടാണ് . ഈ പ്രപഞ്ചത്തിലെ ഓരോ ചരാചര വസ്തുവിന്റേയും സൃഷ്ടി-സ്ഥിതി- സംഹാരങ്ങൾക്ക് പ്രകൃതി ദത്തമായ ഒരു സമയക്രമമുണ്ടെന്ന വസ്തുത ആധുനിക ശാസ്ത്രം ശരിവച്ചിട്ടുണ്ട് . ഈ സനാതന നിയമത്തിന് മേൽ മനുഷ്യൻ അവന് മാത്രം ലഭിച്ചിട്ടുള്ള വിശേഷാധികാരമുപയോഗിച്ചുകൊണ്ട് ഇടപെടലുകൾ നടത്തിയാൽ അതിനെതിരെ പ്രകൃതിയുടെ ദണ്ഡനീതി പ്രയോഗിയ്ക്കപ്പെടുകതന്നെ ചെയ്യും. അത് പലപ്പോഴും ഗോചരമായിരിയ്ക്കില്ല എന്നത്കൊണ്ടാണ് നമുക്ക് തിരിച്ചറിയാൻ സാധിയ്ക്കാതെ പോകുന്നത്. ഒരു ശിശുവിന്റെ ബീജാവസ്ഥ മുതലുള്ള എല്ലാ പരിണാമങ്ങൾക്കും അത്യന്ത സൂക്ഷ്മതയോടെയുള്ള മുൻ കരുതലുകൾ സ്വീകരിച്ചിട്ടുള്ള ദൈവം തീർച്ചയായും അതിന്റെ ജനനത്തിന് വേണ്ടിയുള്ള സമയവ്യവസ്ഥയും തീരുമാനിച്ചിട്ടുണ്ടാകും .പ്രപഞ്ചത്തിലെ എല്ലാ പിറവികളും ഇങ്ങിനെ തന്നെയാണ് സംഭവിയ്ക്കാറുള്ളത് .എന്നാൽ പ്രകൃതി വിരുദ്ധമായ ജീവിതചര്യകൾ ഗർഭാവസ്ഥയിൽ പുലർത്തുന്നവരിൽ പ്രസവം എന്നത് സങ്കീർണ്ണമാവുകയും ചെയ്യും . ഗർഭാവസ്ഥ എന്നത് ഒരു ദൈവീകമായ ശാരീരിക ഭാവമാണ് .അഞ്ഞൂറ് ഗ്രാം തൂക്കമുള്ള ഒരു സാധാരണ വസ്തു ഒരു മണിയ്ക്കൂർ കയ്യിൽ പിടിച്ചുകൊണ്ട് നിന്നാൽ നമുക്ക് പേശിവലിവും കൈകഴപ്പും അനുഭവപ്പെടും എന്നത് സാധാരണയാണല്ലൊ. ഇതാണ് പുരുഷന്മാരുടെ പോലും ശാരീരികക്ഷമത എന്നിരിയ്ക്കേ ഏതാണ്ട് രണ്ടരക്കിലോവരെ ഭാരം ഒൻപതാം മാസത്തിലനുഭവപ്പെടുന്ന ഗർഭസ്ഥശിശുവിനെ എത്ര അനായാസമായാണ് ഒരു യുവതി ഉള്ളിൽ ധരിച്ചു നടക്കുന്നത് എന്നത് നാം മനസ്സിലാക്കാൻ ശ്രമിയ്ക്കുമ്പോഴാണ് ഈ ശാരീരിരിക ധർമ്മത്തിന്റെ ഈശ്വരീയത നമുക്ക് മനസ്സിലാവുന്നത് .അതുകൊണ്ടാണ് മഹാകവി ഉള്ളൂർ എഴുതിയത് “ ചൂടാൻ മലരും ഘനമായ് തോന്നിന ദോഹദകാലത്തിൽ ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി” എന്ന് . ഗർഭാവസ്ഥയിൽ ഒരു ശിശു എങ്ങിനെയൊക്കെ കെട്ടുപിണഞ്ഞുകിടന്നാൽ‌പ്പോലും അതിന്റെ കൃത്യമായ പ്രജനന സമയത്ത് പ്ലാസന്റയും ഗർഭപാത്രവുമടക്കമുള്ള ആന്തരീക വസ്തുക്കൾ നിർമ്മാണം പൂർത്തിയായ തങ്ങളുടെ സമ്മോഹനശിൽ‌പ്പത്തെ പ്രകൃതിയ്ക്ക് സമർപ്പിയ്ക്കുക തന്നെ ചെയ്യും.ആ സമയത്ത് അമ്മയുടെ ശരീരം സ്വാഭാവികമായ ഒരു ഈറ്റുനോവനുഭവിയ്ക്കും എന്നതും പ്രകൃതി സഹജമാണ് .എത്ര അനായാസമാണ് പണ്ട് കാലത്ത് വയറ്റാട്ടികൾ പ്രസവമെടുത്തിരുന്നത് എന്ന് പഴയതലമുറയോട് ചോദിച്ചാൽ അറിയാൻ സാധിയ്ക്കും .മനുഷ്യനൊഴിച്ചുള്ള ഒരു സസ്തനിയ്ക്കും പ്രസവ സമയത്ത് പരസഹായം വേണ്ടി വരുന്നില്ല എന്നതും ഓർക്കേണ്ടതുണ്ട്. പ്രകൃതിയുമായി പൊരുത്തപ്പെട്ടുജീവിച്ചാൽ മനുഷ്യസ്ത്രീയ്ക്കും സ്വാഭാവികപ്രസവം സാധ്യമാവുക തന്നെ ചെയ്യും . പ്രസവസമയത്തെ അമ്മയുടെ മനോഭാവമാണ് പലപ്പോഴും പ്രസവമെന്ന പ്രക്രിയയേ സങ്കീർണ്ണമാക്കുന്നത് . താനൊരു ഈശ്വരീയമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നഭാവമുൾക്കൊണ്ടുകൊണ്ട് പ്രാർത്ഥനാനിർഭരമായി ആ അവസരത്തിലെ ദിവ്യവേദന സന്തോഷത്തോടെ സ്വീകരിയ്ക്കാൻ അമ്മമാർക്ക് കഴിഞ്ഞാൽ സഗുണാത്മകഭാവശക്തിയുള്ള [പോസിറ്റീവ് എനെർജി] സദ്സന്താനങ്ങളെ സൃഷ്ടിയ്ക്കാൻ കഴിയും . സംഭോഗസമയത്തെ എന്നത് പോലെ പ്രസവസമയത്തേയും മാതാപിതാക്കളുടെ സങ്കൽ‌പ്പശക്തിയാണ് ഒരു ശിശുവിൽ സഗുണാത്മകഭാവമായി രൂപപ്പെടുന്നത് . ഇങ്ങിനെയൊന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല വിപരീതമായിം പലതും ചെയ്യുന്നു എന്നതുകൊണ്ടും തലതിരിഞ്ഞുപോകുന്ന സന്താനങ്ങളെ നന്നാക്കി എടുക്കാൻ ലക്ഷക്കണക്കിന് രൂപ ഡൊണേഷൻ നൽകി ഫൈവ് സ്റ്റാർ സ്കൂളുകളിൽ ചേർത്തിട്ട് യാതൊരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ല. സിസേറിയൻ പ്രസവം നടക്കുന്ന സമയത്ത് ഇപ്പോഴുള്ള അമ്മമാർ ഡോക്ട്രറന്മാർ നൽകുന്ന അപകടവീര്യമുള്ള മയക്കുമരുന്നുകൾ ഞരമ്പിൽ സ്വീകരിച്ച് അബോധാവസ്ഥയിൽ കിടക്കുന്നു എന്നതിനാൽ പ്രസവസമയത്ത് ആ ശിശുവിന് അതിന്റെ ജനയിത്രിയിൽ നിന്ന് കിട്ടേണ്ടതായ അനുഗ്രഹവരം കിട്ടുന്നില്ല എന്ന് മാത്രമല്ല അവൻ സാമാന്യം ഭേദപ്പെട്ട ബോധക്കേടുള്ളവാനായിത്തന്നെ വളർന്നു വരികയും ചെയ്യുന്നു.
സിസേറിയന്റെ ജീവപര്യന്ത പ്രത്യാഘാതങ്ങൾ ---------------------------------------------------- ഡി. അശ്വിനീ ദേവ് സിസർ[കത്രിക] ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയ എന്നർത്ഥത്തിലാണ് സിസേറിയൻ ഓപ്പെറേഷൻ എന്നപേര് വന്നത് . ഈ ഓപ്പറേഷൻ ശിശുവിനും അമ്മയ്ക്കും ജീവിതാന്ത്യം വരേയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സമ്മാനിയ്ക്കുന്ന ഒരേർപ്പാടാണ് . ഈ പ്രപഞ്ചത്തിലെ ഓരോ ചരാചര വസ്തുവിന്റേയും സൃഷ്ടി-സ്ഥിതി- സംഹാരങ്ങൾക്ക് പ്രകൃതി ദത്തമായ ഒരു സമയക്രമമുണ്ടെന്ന വസ്തുത ആധുനിക ശാസ്ത്രം ശരിവച്ചിട്ടുണ്ട് . ഈ സനാതന നിയമത്തിന് മേൽ മനുഷ്യൻ അവന് മാത്രം ലഭിച്ചിട്ടുള്ള വിശേഷാധികാരമുപയോഗിച്ചുകൊണ്ട് ഇടപെടലുകൾ നടത്തിയാൽ അതിനെതിരെ പ്രകൃതിയുടെ ദണ്ഡനീതി പ്രയോഗിയ്ക്കപ്പെടുകതന്നെ ചെയ്യും. അത് പലപ്പോഴും ഗോചരമായിരിയ്ക്കില്ല എന്നത്കൊണ്ടാണ് നമുക്ക് തിരിച്ചറിയാൻ സാധിയ്ക്കാതെ പോകുന്നത്. ഒരു ശിശുവിന്റെ ബീജാവസ്ഥ മുതലുള്ള എല്ലാ പരിണാമങ്ങൾക്കും അത്യന്ത സൂക്ഷ്മതയോടെയുള്ള മുൻ കരുതലുകൾ സ്വീകരിച്ചിട്ടുള്ള ദൈവം തീർച്ചയായും അതിന്റെ ജനനത്തിന് വേണ്ടിയുള്ള സമയവ്യവസ്ഥയും തീരുമാനിച്ചിട്ടുണ്ടാകും .പ്രപഞ്ചത്തിലെ എല്ലാ പിറവികളും ഇങ്ങിനെ തന്നെയാണ് സംഭവിയ്ക്കാറുള്ളത് .എന്നാൽ പ്രകൃതി വിരുദ്ധമായ ജീവിതചര്യകൾ ഗർഭാവസ്ഥയിൽ പുലർത്തുന്നവരിൽ പ്രസവം എന്നത് സങ്കീർണ്ണമാവുകയും ചെയ്യും . ഗർഭാവസ്ഥ എന്നത് ഒരു ദൈവീകമായ ശാരീരിക ഭാവമാണ് .അഞ്ഞൂറ് ഗ്രാം തൂക്കമുള്ള ഒരു സാധാരണ വസ്തു ഒരു മണിയ്ക്കൂർ കയ്യിൽ പിടിച്ചുകൊണ്ട് നിന്നാൽ നമുക്ക് പേശിവലിവും കൈകഴപ്പും അനുഭവപ്പെടും എന്നത് സാധാരണയാണല്ലൊ. ഇതാണ് പുരുഷന്മാരുടെ പോലും ശാരീരികക്ഷമത എന്നിരിയ്ക്കേ ഏതാണ്ട് രണ്ടരക്കിലോവരെ ഭാരം ഒൻപതാം മാസത്തിലനുഭവപ്പെടുന്ന ഗർഭസ്ഥശിശുവിനെ എത്ര അനായാസമായാണ് ഒരു യുവതി ഉള്ളിൽ ധരിച്ചു നടക്കുന്നത് എന്നത് നാം മനസ്സിലാക്കാൻ ശ്രമിയ്ക്കുമ്പോഴാണ് ഈ ശാരീരിരിക ധർമ്മത്തിന്റെ ഈശ്വരീയത നമുക്ക് മനസ്സിലാവുന്നത് .അതുകൊണ്ടാണ് മഹാകവി ഉള്ളൂർ എഴുതിയത് “ ചൂടാൻ മലരും ഘനമായ് തോന്നിന ദോഹദകാലത്തിൽ ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി” എന്ന് . ഗർഭാവസ്ഥയിൽ ഒരു ശിശു എങ്ങിനെയൊക്കെ കെട്ടുപിണഞ്ഞുകിടന്നാൽ‌പ്പോലും അതിന്റെ കൃത്യമായ പ്രജനന സമയത്ത് പ്ലാസന്റയും ഗർഭപാത്രവുമടക്കമുള്ള ആന്തരീക വസ്തുക്കൾ നിർമ്മാണം പൂർത്തിയായ തങ്ങളുടെ സമ്മോഹനശിൽ‌പ്പത്തെ പ്രകൃതിയ്ക്ക് സമർപ്പിയ്ക്കുക തന്നെ ചെയ്യും.ആ സമയത്ത് അമ്മയുടെ ശരീരം സ്വാഭാവികമായ ഒരു ഈറ്റുനോവനുഭവിയ്ക്കും എന്നതും പ്രകൃതി സഹജമാണ് .എത്ര അനായാസമാണ് പണ്ട് കാലത്ത് വയറ്റാട്ടികൾ പ്രസവമെടുത്തിരുന്നത് എന്ന് പഴയതലമുറയോട് ചോദിച്ചാൽ അറിയാൻ സാധിയ്ക്കും .മനുഷ്യനൊഴിച്ചുള്ള ഒരു സസ്തനിയ്ക്കും പ്രസവ സമയത്ത് പരസഹായം വേണ്ടി വരുന്നില്ല എന്നതും ഓർക്കേണ്ടതുണ്ട്. പ്രകൃതിയുമായി പൊരുത്തപ്പെട്ടുജീവിച്ചാൽ മനുഷ്യസ്ത്രീയ്ക്കും സ്വാഭാവികപ്രസവം സാധ്യമാവുക തന്നെ ചെയ്യും . പ്രസവസമയത്തെ അമ്മയുടെ മനോഭാവമാണ് പലപ്പോഴും പ്രസവമെന്ന പ്രക്രിയയേ സങ്കീർണ്ണമാക്കുന്നത് . താനൊരു ഈശ്വരീയമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നഭാവമുൾക്കൊണ്ടുകൊണ്ട് പ്രാർത്ഥനാനിർഭരമായി ആ അവസരത്തിലെ ദിവ്യവേദന സന്തോഷത്തോടെ സ്വീകരിയ്ക്കാൻ അമ്മമാർക്ക് കഴിഞ്ഞാൽ സഗുണാത്മകഭാവശക്തിയുള്ള [പോസിറ്റീവ് എനെർജി] സദ്സന്താനങ്ങളെ സൃഷ്ടിയ്ക്കാൻ കഴിയും . സംഭോഗസമയത്തെ എന്നത് പോലെ പ്രസവസമയത്തേയും മാതാപിതാക്കളുടെ സങ്കൽ‌പ്പശക്തിയാണ് ഒരു ശിശുവിൽ സഗുണാത്മകഭാവമായി രൂപപ്പെടുന്നത് . ഇങ്ങിനെയൊന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല വിപരീതമായിം പലതും ചെയ്യുന്നു എന്നതുകൊണ്ടും തലതിരിഞ്ഞുപോകുന്ന സന്താനങ്ങളെ നന്നാക്കി എടുക്കാൻ ലക്ഷക്കണക്കിന് രൂപ ഡൊണേഷൻ നൽകി ഫൈവ് സ്റ്റാർ സ്കൂളുകളിൽ ചേർത്തിട്ട് യാതൊരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ല. സിസേറിയൻ പ്രസവം നടക്കുന്ന സമയത്ത് ഇപ്പോഴുള്ള അമ്മമാർ ഡോക്ട്രറന്മാർ നൽകുന്ന അപകടവീര്യമുള്ള മയക്കുമരുന്നുകൾ ഞരമ്പിൽ സ്വീകരിച്ച് അബോധാവസ്ഥയിൽ കിടക്കുന്നു എന്നതിനാൽ പ്രസവസമയത്ത് ആ ശിശുവിന് അതിന്റെ ജനയിത്രിയിൽ നിന്ന് കിട്ടേണ്ടതായ അനുഗ്രഹവരം കിട്ടുന്നില്ല എന്ന് മാത്രമല്ല അവൻ സാമാന്യം ഭേദപ്പെട്ട ബോധക്കേടുള്ളവാനായിത്തന്നെ വളർന്നു വരികയും ചെയ്യുന്നു.