2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

Aswani Devതിരുവാതിര [3]
a few seconds ago
തിരുവാതിര [3] സിസേറിയന്റെ ജീവപര്യന്ത പ്രത്യാഘാതങ്ങൾ ---------------------------------------------------- ഡി. അശ്വിനീ ദേവ് സിസർ[കത്രിക] ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയ എന്നർത്ഥത്തിലാണ് സിസേറിയൻ ഓപ്പെറേഷൻ എന്നപേര് വന്നത് . ഈ ഓപ്പറേഷൻ ശിശുവിനും അമ്മയ്ക്കും ജീവിതാന്ത്യം വരേയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സമ്മാനിയ്ക്കുന്ന ഒരേർപ്പാടാണ് . ഈ പ്രപഞ്ചത്തിലെ ഓരോ ചരാചര വസ്തുവിന്റേയും സൃഷ്ടി-സ്ഥിതി- സംഹാരങ്ങൾക്ക് പ്രകൃതി ദത്തമായ ഒരു സമയക്രമമുണ്ടെന്ന വസ്തുത ആധുനിക ശാസ്ത്രം ശരിവച്ചിട്ടുണ്ട് . ഈ സനാതന നിയമത്തിന് മേൽ മനുഷ്യൻ അവന് മാത്രം ലഭിച്ചിട്ടുള്ള വിശേഷാധികാരമുപയോഗിച്ചുകൊണ്ട് ഇടപെടലുകൾ നടത്തിയാൽ അതിനെതിരെ പ്രകൃതിയുടെ ദണ്ഡനീതി പ്രയോഗിയ്ക്കപ്പെടുകതന്നെ ചെയ്യും. അത് പലപ്പോഴും ഗോചരമായിരിയ്ക്കില്ല എന്നത്കൊണ്ടാണ് നമുക്ക് തിരിച്ചറിയാൻ സാധിയ്ക്കാതെ പോകുന്നത്. ഒരു ശിശുവിന്റെ ബീജാവസ്ഥ മുതലുള്ള എല്ലാ പരിണാമങ്ങൾക്കും അത്യന്ത സൂക്ഷ്മതയോടെയുള്ള മുൻ കരുതലുകൾ സ്വീകരിച്ചിട്ടുള്ള ദൈവം തീർച്ചയായും അതിന്റെ ജനനത്തിന് വേണ്ടിയുള്ള സമയവ്യവസ്ഥയും തീരുമാനിച്ചിട്ടുണ്ടാകും .പ്രപഞ്ചത്തിലെ എല്ലാ പിറവികളും ഇങ്ങിനെ തന്നെയാണ് സംഭവിയ്ക്കാറുള്ളത് .എന്നാൽ പ്രകൃതി വിരുദ്ധമായ ജീവിതചര്യകൾ ഗർഭാവസ്ഥയിൽ പുലർത്തുന്നവരിൽ പ്രസവം എന്നത് സങ്കീർണ്ണമാവുകയും ചെയ്യും . ഗർഭാവസ്ഥ എന്നത് ഒരു ദൈവീകമായ ശാരീരിക ഭാവമാണ് .അഞ്ഞൂറ് ഗ്രാം തൂക്കമുള്ള ഒരു സാധാരണ വസ്തു ഒരു മണിയ്ക്കൂർ കയ്യിൽ പിടിച്ചുകൊണ്ട് നിന്നാൽ നമുക്ക് പേശിവലിവും കൈകഴപ്പും അനുഭവപ്പെടും എന്നത് സാധാരണയാണല്ലൊ. ഇതാണ് പുരുഷന്മാരുടെ പോലും ശാരീരികക്ഷമത എന്നിരിയ്ക്കേ ഏതാണ്ട് രണ്ടരക്കിലോവരെ ഭാരം ഒൻപതാം മാസത്തിലനുഭവപ്പെടുന്ന ഗർഭസ്ഥശിശുവിനെ എത്ര അനായാസമായാണ് ഒരു യുവതി ഉള്ളിൽ ധരിച്ചു നടക്കുന്നത് എന്നത് നാം മനസ്സിലാക്കാൻ ശ്രമിയ്ക്കുമ്പോഴാണ് ഈ ശാരീരിരിക ധർമ്മത്തിന്റെ ഈശ്വരീയത നമുക്ക് മനസ്സിലാവുന്നത് .അതുകൊണ്ടാണ് മഹാകവി ഉള്ളൂർ എഴുതിയത് “ ചൂടാൻ മലരും ഘനമായ് തോന്നിന ദോഹദകാലത്തിൽ ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി” എന്ന് . ഗർഭാവസ്ഥയിൽ ഒരു ശിശു എങ്ങിനെയൊക്കെ കെട്ടുപിണഞ്ഞുകിടന്നാൽ‌പ്പോലും അതിന്റെ കൃത്യമായ പ്രജനന സമയത്ത് പ്ലാസന്റയും ഗർഭപാത്രവുമടക്കമുള്ള ആന്തരീക വസ്തുക്കൾ നിർമ്മാണം പൂർത്തിയായ തങ്ങളുടെ സമ്മോഹനശിൽ‌പ്പത്തെ പ്രകൃതിയ്ക്ക് സമർപ്പിയ്ക്കുക തന്നെ ചെയ്യും.ആ സമയത്ത് അമ്മയുടെ ശരീരം സ്വാഭാവികമായ ഒരു ഈറ്റുനോവനുഭവിയ്ക്കും എന്നതും പ്രകൃതി സഹജമാണ് .എത്ര അനായാസമാണ് പണ്ട് കാലത്ത് വയറ്റാട്ടികൾ പ്രസവമെടുത്തിരുന്നത് എന്ന് പഴയതലമുറയോട് ചോദിച്ചാൽ അറിയാൻ സാധിയ്ക്കും .മനുഷ്യനൊഴിച്ചുള്ള ഒരു സസ്തനിയ്ക്കും പ്രസവ സമയത്ത് പരസഹായം വേണ്ടി വരുന്നില്ല എന്നതും ഓർക്കേണ്ടതുണ്ട്. പ്രകൃതിയുമായി പൊരുത്തപ്പെട്ടുജീവിച്ചാൽ മനുഷ്യസ്ത്രീയ്ക്കും സ്വാഭാവികപ്രസവം സാധ്യമാവുക തന്നെ ചെയ്യും . പ്രസവസമയത്തെ അമ്മയുടെ മനോഭാവമാണ് പലപ്പോഴും പ്രസവമെന്ന പ്രക്രിയയേ സങ്കീർണ്ണമാക്കുന്നത് . താനൊരു ഈശ്വരീയമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നഭാവമുൾക്കൊണ്ടുകൊണ്ട് പ്രാർത്ഥനാനിർഭരമായി ആ അവസരത്തിലെ ദിവ്യവേദന സന്തോഷത്തോടെ സ്വീകരിയ്ക്കാൻ അമ്മമാർക്ക് കഴിഞ്ഞാൽ സഗുണാത്മകഭാവശക്തിയുള്ള [പോസിറ്റീവ് എനെർജി] സദ്സന്താനങ്ങളെ സൃഷ്ടിയ്ക്കാൻ കഴിയും . സംഭോഗസമയത്തെ എന്നത് പോലെ പ്രസവസമയത്തേയും മാതാപിതാക്കളുടെ സങ്കൽ‌പ്പശക്തിയാണ് ഒരു ശിശുവിൽ സഗുണാത്മകഭാവമായി രൂപപ്പെടുന്നത് . ഇങ്ങിനെയൊന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല വിപരീതമായിം പലതും ചെയ്യുന്നു എന്നതുകൊണ്ടും തലതിരിഞ്ഞുപോകുന്ന സന്താനങ്ങളെ നന്നാക്കി എടുക്കാൻ ലക്ഷക്കണക്കിന് രൂപ ഡൊണേഷൻ നൽകി ഫൈവ് സ്റ്റാർ സ്കൂളുകളിൽ ചേർത്തിട്ട് യാതൊരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ല. സിസേറിയൻ പ്രസവം നടക്കുന്ന സമയത്ത് ഇപ്പോഴുള്ള അമ്മമാർ ഡോക്ട്രറന്മാർ നൽകുന്ന അപകടവീര്യമുള്ള മയക്കുമരുന്നുകൾ ഞരമ്പിൽ സ്വീകരിച്ച് അബോധാവസ്ഥയിൽ കിടക്കുന്നു എന്നതിനാൽ പ്രസവസമയത്ത് ആ ശിശുവിന് അതിന്റെ ജനയിത്രിയിൽ നിന്ന് കിട്ടേണ്ടതായ അനുഗ്രഹവരം കിട്ടുന്നില്ല എന്ന് മാത്രമല്ല അവൻ സാമാന്യം ഭേദപ്പെട്ട ബോധക്കേടുള്ളവാനായിത്തന്നെ വളർന്നു വരികയും ചെയ്യുന്നു.
സിസേറിയന്റെ ജീവപര്യന്ത പ്രത്യാഘാതങ്ങൾ ---------------------------------------------------- ഡി. അശ്വിനീ ദേവ് സിസർ[കത്രിക] ഉപയോഗിച്ച് നടത്തുന്ന ശസ്ത്രക്രിയ എന്നർത്ഥത്തിലാണ് സിസേറിയൻ ഓപ്പെറേഷൻ എന്നപേര് വന്നത് . ഈ ഓപ്പറേഷൻ ശിശുവിനും അമ്മയ്ക്കും ജീവിതാന്ത്യം വരേയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സമ്മാനിയ്ക്കുന്ന ഒരേർപ്പാടാണ് . ഈ പ്രപഞ്ചത്തിലെ ഓരോ ചരാചര വസ്തുവിന്റേയും സൃഷ്ടി-സ്ഥിതി- സംഹാരങ്ങൾക്ക് പ്രകൃതി ദത്തമായ ഒരു സമയക്രമമുണ്ടെന്ന വസ്തുത ആധുനിക ശാസ്ത്രം ശരിവച്ചിട്ടുണ്ട് . ഈ സനാതന നിയമത്തിന് മേൽ മനുഷ്യൻ അവന് മാത്രം ലഭിച്ചിട്ടുള്ള വിശേഷാധികാരമുപയോഗിച്ചുകൊണ്ട് ഇടപെടലുകൾ നടത്തിയാൽ അതിനെതിരെ പ്രകൃതിയുടെ ദണ്ഡനീതി പ്രയോഗിയ്ക്കപ്പെടുകതന്നെ ചെയ്യും. അത് പലപ്പോഴും ഗോചരമായിരിയ്ക്കില്ല എന്നത്കൊണ്ടാണ് നമുക്ക് തിരിച്ചറിയാൻ സാധിയ്ക്കാതെ പോകുന്നത്. ഒരു ശിശുവിന്റെ ബീജാവസ്ഥ മുതലുള്ള എല്ലാ പരിണാമങ്ങൾക്കും അത്യന്ത സൂക്ഷ്മതയോടെയുള്ള മുൻ കരുതലുകൾ സ്വീകരിച്ചിട്ടുള്ള ദൈവം തീർച്ചയായും അതിന്റെ ജനനത്തിന് വേണ്ടിയുള്ള സമയവ്യവസ്ഥയും തീരുമാനിച്ചിട്ടുണ്ടാകും .പ്രപഞ്ചത്തിലെ എല്ലാ പിറവികളും ഇങ്ങിനെ തന്നെയാണ് സംഭവിയ്ക്കാറുള്ളത് .എന്നാൽ പ്രകൃതി വിരുദ്ധമായ ജീവിതചര്യകൾ ഗർഭാവസ്ഥയിൽ പുലർത്തുന്നവരിൽ പ്രസവം എന്നത് സങ്കീർണ്ണമാവുകയും ചെയ്യും . ഗർഭാവസ്ഥ എന്നത് ഒരു ദൈവീകമായ ശാരീരിക ഭാവമാണ് .അഞ്ഞൂറ് ഗ്രാം തൂക്കമുള്ള ഒരു സാധാരണ വസ്തു ഒരു മണിയ്ക്കൂർ കയ്യിൽ പിടിച്ചുകൊണ്ട് നിന്നാൽ നമുക്ക് പേശിവലിവും കൈകഴപ്പും അനുഭവപ്പെടും എന്നത് സാധാരണയാണല്ലൊ. ഇതാണ് പുരുഷന്മാരുടെ പോലും ശാരീരികക്ഷമത എന്നിരിയ്ക്കേ ഏതാണ്ട് രണ്ടരക്കിലോവരെ ഭാരം ഒൻപതാം മാസത്തിലനുഭവപ്പെടുന്ന ഗർഭസ്ഥശിശുവിനെ എത്ര അനായാസമായാണ് ഒരു യുവതി ഉള്ളിൽ ധരിച്ചു നടക്കുന്നത് എന്നത് നാം മനസ്സിലാക്കാൻ ശ്രമിയ്ക്കുമ്പോഴാണ് ഈ ശാരീരിരിക ധർമ്മത്തിന്റെ ഈശ്വരീയത നമുക്ക് മനസ്സിലാവുന്നത് .അതുകൊണ്ടാണ് മഹാകവി ഉള്ളൂർ എഴുതിയത് “ ചൂടാൻ മലരും ഘനമായ് തോന്നിന ദോഹദകാലത്തിൽ ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി” എന്ന് . ഗർഭാവസ്ഥയിൽ ഒരു ശിശു എങ്ങിനെയൊക്കെ കെട്ടുപിണഞ്ഞുകിടന്നാൽ‌പ്പോലും അതിന്റെ കൃത്യമായ പ്രജനന സമയത്ത് പ്ലാസന്റയും ഗർഭപാത്രവുമടക്കമുള്ള ആന്തരീക വസ്തുക്കൾ നിർമ്മാണം പൂർത്തിയായ തങ്ങളുടെ സമ്മോഹനശിൽ‌പ്പത്തെ പ്രകൃതിയ്ക്ക് സമർപ്പിയ്ക്കുക തന്നെ ചെയ്യും.ആ സമയത്ത് അമ്മയുടെ ശരീരം സ്വാഭാവികമായ ഒരു ഈറ്റുനോവനുഭവിയ്ക്കും എന്നതും പ്രകൃതി സഹജമാണ് .എത്ര അനായാസമാണ് പണ്ട് കാലത്ത് വയറ്റാട്ടികൾ പ്രസവമെടുത്തിരുന്നത് എന്ന് പഴയതലമുറയോട് ചോദിച്ചാൽ അറിയാൻ സാധിയ്ക്കും .മനുഷ്യനൊഴിച്ചുള്ള ഒരു സസ്തനിയ്ക്കും പ്രസവ സമയത്ത് പരസഹായം വേണ്ടി വരുന്നില്ല എന്നതും ഓർക്കേണ്ടതുണ്ട്. പ്രകൃതിയുമായി പൊരുത്തപ്പെട്ടുജീവിച്ചാൽ മനുഷ്യസ്ത്രീയ്ക്കും സ്വാഭാവികപ്രസവം സാധ്യമാവുക തന്നെ ചെയ്യും . പ്രസവസമയത്തെ അമ്മയുടെ മനോഭാവമാണ് പലപ്പോഴും പ്രസവമെന്ന പ്രക്രിയയേ സങ്കീർണ്ണമാക്കുന്നത് . താനൊരു ഈശ്വരീയമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നഭാവമുൾക്കൊണ്ടുകൊണ്ട് പ്രാർത്ഥനാനിർഭരമായി ആ അവസരത്തിലെ ദിവ്യവേദന സന്തോഷത്തോടെ സ്വീകരിയ്ക്കാൻ അമ്മമാർക്ക് കഴിഞ്ഞാൽ സഗുണാത്മകഭാവശക്തിയുള്ള [പോസിറ്റീവ് എനെർജി] സദ്സന്താനങ്ങളെ സൃഷ്ടിയ്ക്കാൻ കഴിയും . സംഭോഗസമയത്തെ എന്നത് പോലെ പ്രസവസമയത്തേയും മാതാപിതാക്കളുടെ സങ്കൽ‌പ്പശക്തിയാണ് ഒരു ശിശുവിൽ സഗുണാത്മകഭാവമായി രൂപപ്പെടുന്നത് . ഇങ്ങിനെയൊന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല വിപരീതമായിം പലതും ചെയ്യുന്നു എന്നതുകൊണ്ടും തലതിരിഞ്ഞുപോകുന്ന സന്താനങ്ങളെ നന്നാക്കി എടുക്കാൻ ലക്ഷക്കണക്കിന് രൂപ ഡൊണേഷൻ നൽകി ഫൈവ് സ്റ്റാർ സ്കൂളുകളിൽ ചേർത്തിട്ട് യാതൊരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ല. സിസേറിയൻ പ്രസവം നടക്കുന്ന സമയത്ത് ഇപ്പോഴുള്ള അമ്മമാർ ഡോക്ട്രറന്മാർ നൽകുന്ന അപകടവീര്യമുള്ള മയക്കുമരുന്നുകൾ ഞരമ്പിൽ സ്വീകരിച്ച് അബോധാവസ്ഥയിൽ കിടക്കുന്നു എന്നതിനാൽ പ്രസവസമയത്ത് ആ ശിശുവിന് അതിന്റെ ജനയിത്രിയിൽ നിന്ന് കിട്ടേണ്ടതായ അനുഗ്രഹവരം കിട്ടുന്നില്ല എന്ന് മാത്രമല്ല അവൻ സാമാന്യം ഭേദപ്പെട്ട ബോധക്കേടുള്ളവാനായിത്തന്നെ വളർന്നു വരികയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ