2013, ഡിസംബർ 31, ചൊവ്വാഴ്ച

തിരുവാതിര [4]
-------------
ഡി.അശ്വിനീ ദേവ്
സിസേറിയൻ - സംസ്കാരത്തിന്റെ സംഹാരകൻ
-----------------------------------------------------
സിസേറിയൻ ഓപ്പറേഷൻ ആധുനീക ലോകത്ത് മനുഷ്യ സംസ്കാരത്തിന്റെ സംഹാരകനും കൂടിയാണ്. ഇത്തരം പ്രസവങ്ങളിലൂടെ ജനിപ്പിയ്ക്കപ്പെടുന്നകുട്ടികളിൽ ഗർഭാധാന സംസ്കരണം സംഭവിയ്ക്കാത്തതു കൊണ്ട് ഭാവിയിൽ പല വിധത്തിലുള്ള മനോവൈകല്യങ്ങളും സൂക്ഷ്മാവസ്ഥയിൽ രൂപപ്പെടാൻ സാധ്യതയുണ്ട് . ഗർഭാധാന സംസ്കാരം എന്നത് ഒരു സ്ത്രീ ഗർഭാവസ്തയിലിരിയ്ക്കുമ്പോൾ തന്റെ കുട്ടിയുടെ സംസ്കാര രൂപീകരണത്തിന് വേണ്ടി അനുഷ്ടിയ്ക്കുന്ന കർമ്മങ്ങളാണ്. ആറ് മാസം മുതൽ തന്നെ ഗർഭസ്ഥശിശുവിന്റെ ഇന്ദ്രിയങ്ങൾ ജാഗ്രത്തായി തുടങ്ങുമെന്നതിനാൽ ആ കാലം മുതൽ അമ്മ അനുഷ്ടിയ്ക്കുന്ന കർമ്മങ്ങളിലും കടന്നു പോകുന്ന അനുഭവങ്ങളിലും ശിശുവും ഭാഗഭാക്കാവുന്നു . അതുകൊണ്ട് ഈ കാലം മുതൽ തന്നെ സദ് സന്താനത്തിന് വേണ്ടി അമ്മ നിരവധി ആത്മീയ ചര്യകൾ സ്വീകരിയ്ക്കേണ്ടതാണ് .
ഗർഭസ്ഥ ശിശുവിന്റെ ഗ്രഹണ ശക്തിയേക്കുറിച്ച് അമേരിക്കയിലെ നോർത്ത് കരോലിനാ യൂണിവേഴ്സിറ്റിയിലെ ആന്റണി ഡികാസ്പർ എന്ന ശാസ്ത്രജ്ഞൻ നിരവധി പരീക്ഷണങ്ങൾ നടത്തി സ്ഥിരീകരണം നടത്തിയിട്ടുണ്ട് . എന്നാൽ ദ്വാപാര യുഗത്തിൽ തന്നെ ഭാരതമിതിനെ സ്ഥിരീകരിച്ചിരുന്നു . ഗർഭിണിയായ സുഭദ്രയോട് ശ്രീകൃഷ്ണൻ എങ്ങിനെയാണ് പദ്മവ്യൂഹം ഭേദിയ്ക്കേണ്ടത് എന്ന് പറഞ്ഞുകൊടുക്കുകയും ഗർഭത്തിലിരുന്ന് അഭിമന്യു അതൊക്കെ മൂളിക്കേൾക്കുകയും ഇതറിഞ്ഞ കൃഷ്ണൻ ക്ഥ നിർത്തുകയും പിന്നീട് കുരുക്ഷേത്രത്തിൽ പൂർവ്വ സ്മൃതി വച്ച് പത്മവ്യൂഹത്തിനകത്ത് കടന്ന അഭിമന്യു പുറത്തിറങ്ങാനറിയാതെ കൊല്ലപ്പെടുകയും ചെയ്ത് കഥ മഹാഭാരതത്തിൽ വ്യാസൻ വിവരിയ്ക്കുന്നുണ്ട്.
ആധുനീക കാലത്ത് അമ്മമാർ ആത്മീയ ജീവിതശൈലി സ്വീകരിയ്ക്കാത്തതു കൊണ്ടും പ്രസവ സമയത്ത് സ്വയം അബോധാവസ്ഥയേ സ്വീകരിയ്ക്കുന്നത് കൊണ്ടും കുട്ടികളിൽ ശൈശവസമയത്ത് സൂക്ഷ്മാവസ്ഥയിൽ നടക്കേണ്ട സംസ്കാര രൂപീകരണം നടക്കുന്നില്ല എന്ന് മാത്രമല്ലാ വിപരീതമായത് പലതും നടക്കുകയും ചെയ്യുന്നു. ഇതേപോലെ തന്നെ അമ്മമാരിലും സാംസ്കാരിക ച്യുതി സംഭവിയ്ക്കുന്നു. തന്റെ കുഞ്ഞിന് വേണ്ടി സന്തോഷത്തോടെ പ്രസവ വേദന സഹിയ്ക്കുവാനുള്ള ത്യാഗബോധം കാണിയ്ക്കേണ്ടതിന് പകരം എനിയ്ക്ക് വേദനിയ്കാൻ പറ്റില്ല എന്ന സ്വാർത്ഥപരമായ നിലപാട് അമ്മ സ്വീകരിയ്ക്കുന്നത് കൊണ്ട് നിരുത്തരവാദപരമായ ഒരു കർമ്മത്തിലൂടെയാണ് അമ്മയും കുഞ്ഞും പ്രസവ സമയത്ത് കടന്നു പോവുന്നത് . ഇങ്ങിനെ ജനിപ്പിയ്ക്കപ്പെടുന്ന കുട്ടികൾ മാതാപിതാക്കളെ അനുസരിയ്ക്കാതിരിയ്ക്കുകയും ആദരിയ്ക്കാതിരിയ്ക്കുകയും മാത്രമല്ല വാർദ്ധക്യത്തിൽ അവഗണിയ്ക്കുകയും ചെയ്യും എന്നകാര്യത്തിൽ സംശയമില്ല.
ഗർഭിണികൾ ക്ഷേത്രത്തിൽ കയറാൻ പാടില്ല എന്നൊരാചാരം നമ്മുടെയിടയിലുണ്ട് . ഗർഭാവസ്ഥയിലുള്ള ഒരമ്മ ഈശ്വരീയതയുടെ പ്രത്യക്ഷമൂർത്തീകരണമായതുകൊണ്ട് ക്ഷേത്രത്തിലെ ദേവതയ്ക്ക് എഴുന്നേറ്റ് നിന്ന് ബഹുമാനിയ്ക്കേണ്ടി വരുമെന്നും അങ്ങിനെ ദൈവത്തെക്കൊണ്ട് മനുഷ്യരെ ബഹുമാനിയ്പ്പിയ്ക്കുന്ന ഒരു സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്നത് കൊണ്ടുമാണ് ഗർഭിണികൾക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചിരിയ്ക്കുന്നത് എന്നും പഴയ ആളുകൾ പറയുന്നു. ഏതായാലും ഒരു സ്ത്രീയിൽ ഗർഭാവസ്ഥയുണ്ടാവുന്നതിനെ എത്ര ദിവ്യമായാണ് പഴയതലമുറ കണ്ടിരുന്നു എന്നാണ് ഇതൊക്കെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്.
ഗർഭാവസ്ഥയിൽ ഒരു ഭാര്യ തന്റെ ഭർത്താവിനെത്തന്നെ മനസ്സിൽ ധ്യാനിച്ച് ജീവിയ്ക്കണമെന്നും ഭർത്താവ് തന്റെ ഭാര്യയേ ആദരപൂർവ്വം പരിചരിയ്ക്കണമെന്നുമാണ് ഭാരതീയ ശാസ്ത്രം പറയുന്നത് . ഭർത്താവിനെ തന്നെ ധ്യാനിച്ചിരിയ്ക്കാൻ ഭാര്യക്ക് തോന്നണമെങ്കിൽ ഭർത്താവും അതേപോലെ സംസ്കാരവും ആത്മീയ വലിപ്പവും ഉള്ളയാളായിരിയ്ക്കണം. ഭർത്താവിനെ തന്നെ ധ്യാനിച്ചിരിയ്ക്കുന്ന ഭാര്യ പ്രസവിയ്ക്കുന്നത് പുത്രനേയാണ് എങ്കിൽ അവൻ അച്ഛന്റെ തനിപ്പകർപ്പായി കാണപ്പെടുന്നത് ഇങ്ങിനെയാണത്രെ .തന്തയ്ക്ക് പിറന്നവൻ എന്ന പ്രയോഗത്തിന്റെ ആന്തരാർത്ഥം ഇതാണെന്ന് പറയപ്പെടുന്നു . സീരിയൽ സിനിമാതാരങ്ങളെ ആ‍രാധിയ്ക്കുകയും കാണാനും തൊടാനും ഇഷ്ടപ്പെടുകയും ചെയ്യുന്ന സ്ത്രീകളും മൂല്യമില്ലാത്ത പുരുഷന്മാരും വർദ്ധിച്ചുവരുന്ന ഇക്കാലത്ത് പിതൃശൂന്യരായ കുട്ടികളുടെ എണ്ണം കൂടി വരിക തന്നെ ചെയ്യും.[തുടരും]
[പൂർവ്വഭാഗങ്ങൾ എഴുത്തോല aswanidev2 blogspot.com എന്ന ബ്ലോഗിൽ വായിയ്ക്കാവുന്നതാണ്]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ